Wednesday, October 22, 2008

മുഖക്കുറിപ്പ്

എന്റെ കവിത അല്പവിശ്വാസിയായ ഇടത്തരക്കാരന്റെ തോറ്റംപാട്ടാണ്.
ഭയം, അല്പത്തം, നുണ, ആർത്തി മുതലായ ബാധകൾ ഒഴിക്കുന്നതിനുള്ള വിഫലമായ ഉച്ചാടനകർമ്മത്തിന്റെ രേഖയാണ് ഇവ.

നുറുങ്ങിക്കിടക്കുന്ന സമൂഹം ഒരിക്കൽ ഒന്നുചേരുമെന്നും അനാദികാലം മുതൽ മുളച്ചുണങ്ങിയ പച്ചപ്പുമുഴുവൻ അതിന് ഉപകരിക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. മറ്റു വിശ്വാസങ്ങളോന്നുമില്ല.

അതുകൊണ്ട് ഉച്ചാടനകർമ്മങ്ങൾ വഴി സ്വന്തം നിലനിൽപ്പ് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതിനിടെ, അമ്മയെ വിളിക്കുന്ന കുഞ്ഞിനെപ്പോലെ, ആദി മുതലുള്ള ജീവോന്മുഖമായ സകലതിനെയും രഹസ്യമായി ഞാൻ കരഞ്ഞു വിളിക്കാറുണ്ട്.

തോറ്റംപാട്ട് കാല്പനികമോ ആധുനികമോ ഉത്തരാധുനികമോ അല്ലല്ലോ - തോറ്റവന്റേത് ആകുമ്പോൾ പ്രത്യേകിച്ചും. അതിനെ പ്രാചീനം എന്നുവേണമെങ്കിൽ വിളിക്കാം.

പി. മധു

No comments: